കൊച്ചി: സിനിമ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന നടൻ മമ്മൂട്ടിക്കും സംഘത്തിനും വഴി തെറ്റിയപ്പോൾ വഴികാട്ടിയായ തമിഴ് യുവാവിനെക്കുറിച്ച് നിർമാതാവ് ആന്റോ ജോസഫ് പങ്കുവെച്ച ഫേസ്ബുക് കുറിപ്പും വീഡിയോയും ശ്രദ്ധേയമാകുന്നു. കാരക്കുടിയിൽനിന്നും കേരളത്തിലേക്ക് മടങ്ങുകയായിരുന്ന മമ്മൂട്ടിയും സംഘവും സഞ്ചരിച്ച കാർ തിരുപ്പത്തൂരിൽ വെച്ച് ഹൈവേ ബ്ലോക്കിൽപ്പെടുകയായിരുന്നു.
പുലർച്ചെ മൂന്നരയോടെ വഴിതെറ്റി അസ്വസ്ഥരായ സംഘം പട്ടമംഗലത്തിനടുത്തുള്ള ഒരു പെട്രോൾ പമ്പിൽ എത്തുകയും, അവിടെയുണ്ടായിരുന്ന ഒരു യുവാവ് മമ്മൂട്ടിയെ തിരിച്ചറിഞ്ഞ് തന്റെ ബൈക്കിൽ പത്തുകിലോമീറ്ററോളം വഴി കാട്ടി സഹായിക്കുകയുമായിരുന്നു. ഗൂഗിളിന് പോലും അറിയാത്ത വഴികളിലൂടെ വഴി കാട്ടി നൽകിയ ആ യുവാവിന്റെ പേര് ‘പാന്ധ്യൻ’ എന്നാണെന്നും ആന്റോ ജോസഫിന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.
ഈ സംഭവത്തിന്റെ വീഡിയോ സഹിതമാണ് ആന്റോ ജോസഫ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ‘കെയർ ആൻഡ് ഷെയറുമായി’ ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എത്തിയ പിഷാരടിയോട്, ആ യുവാവിന്റെ കരുതൽ നമ്മൾ പങ്കുവെക്കണമെന്ന് പിഷാരടി പറഞ്ഞതായും കുറിപ്പിൽ പറയുന്നു.
അതിരുകടന്ന സ്നേഹം....
“നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”
പുലർച്ചെ മൂന്നര കഴിഞ്ഞിരുന്നു.
മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ ;കാരക്കുടിയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്നു ഞങ്ങൾ. ഡ്രൈവർ ഉണ്ണി, ജോർജ്, രമേഷ് പിഷാരടി പിന്നെ ഞാനും. ...
തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്ക് ചെയ്തിരിക്കുന്നു. ഗൂഗിൾ മാപ്പ് പലവട്ടം പലവഴികളിലൂടെ ചുറ്റിച്ചു...രക്ഷയില്ല. ഏകദേശം ഒരു മണിക്കൂറോളം സമയം കഴിഞ്ഞു.
അസ്വസ്ഥനായി മമ്മുക്ക പറഞ്ഞു “തിരികെ കാരക്കുടിയിൽ റൂമിലേക്ക് മടങ്ങാം നാളെ രാവിലെ റോഡ് തുറക്കുമായിരിക്കും”
ജോർജ് സമ്മതം മൂളി. ഉണ്ണി വണ്ടി തിരിച്ചു.
പിഷാരടിയും ഞാനും പരസപരം നോക്കി. നാളത്തെ
എല്ലാ പ്ലാനുകളും പാളി.സഹായത്തിനു വഴിയിൽ മറ്റ് യാത്രക്കാരോ വാഹനങ്ങളോ ഇല്ല.
പട്ടമംഗലം എന്ന സ്ഥലത്ത് ഒരു പെട്രോൾ പമ്പ് കണ്ടു. കൊതുകുവലയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്നു ഒരു ചെറുപ്പക്കാരൻ അയാൾ ചില വഴികൾ ഒക്കെ പറയുന്നുണ്ട് ;അവയിൽ പലതും ഞങ്ങൾ പോയതും ബ്ലോക്ക് ചെയ്യപ്പെട്ടതും ആണ്. അല്പം ദൂരെ ഉറങ്ങുകയായിരുന്നു മറ്റൊരാൾ എത്തി. “നീങ്ക മലയാളികളാ? ”
പിന്നെ കറിനുള്ളിലേക്ക് തുറിച്ചു നോക്കി...മുഖത്ത് ആവേശവും അത്ഭുതവും വന്നു ഉറക്കച്ചടവ് പമ്പ കടന്നു...“നീങ്ക മമ്മൂട്ടി സാറാ!!എന്നെ ഫോളോ സെയ്....ഒരു ബൈക്കിൽ
10 കിലോമീറ്ററോളം അയാൾ ഞങ്ങൾക്ക് വഴി കാട്ടി (ഗൂഗിളിന് പോലും അറിയാത്ത വഴികൾ )
“അപ്പടിയെ സ്ട്രൈറ് കേരള”....അയാൾ കൈ ചൂണ്ടി.....
ഒരു നല്ല മനുഷ്യൻ അയാൾ നാളെ ആരോടെങ്കിലും ;പുലർച്ചെ മമ്മുക്കയെ കണ്ടു എന്നും വഴി കാണിച്ചു എന്നും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പിഷാരടിയുടെ ചോദ്യം...
മമ്മുക്ക കാറിൽ നിന്നിറങ്ങി അയാളുടെ ഫോൺ വാങ്ങി പിഷാരടിക്ക് നൽകി....അയാളെ ചേർത്തു പിടിച്ചു
ഉൻ പേരെന്ന?
....പാന്ധ്യൻ....
മമ്മുക്കയുടെ കെയർ & ഷെയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എത്തിയ പിഷാരടി പറഞ്ഞു. .
അയാളുടെ കെയർ നമ്മൾ ഷെയർ ചെയ്യണം ആന്റോ ചേട്ടാ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.