'രണ്ടുവട്ടം കൊന്നു'; വ്യാജവാർത്തകളിൽ കോപാകുലനായി ഫർദീൻ ഖാൻ

മുംബൈ: തന്റെ മരണത്തെ കുറിച്ചുള്ള വ്യാജവാർത്തകളിൽ കുപിതനായി നടൻ ഫർദീൻ ഖാൻ. താൻ അപകടത്തിൽ മരിച്ചതായി രണ്ട് തവണ റിപ്പോർട്ട് ചെയ്യപ്പെട്ടതായി താരം ഒരു വാർത്താ പോർട്ടലിനോട് വെളിപ്പെടുത്തി. ഇത്തരം വ്യാജ വാർത്തകൾ വായിക്കുന്ന തന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കുറിച്ച് താൻ ശരിക്കും ആശങ്കാകുലനാണെന്ന് ഫർദീൻ പറഞ്ഞു. അമ്മ ഇത് കണ്ടിരുന്നെങ്കിൽ ഹൃദയാഘാതം വരുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒര വസരത്തിൽ തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കാൻ അർജുൻ രാംപാൽ തന്നെ വിളിച്ച കാര്യം താരം അനുസ്മരിച്ചു.

2010-ൽ സുസ്മിത സെന്നിനൊപ്പം അഭിനയിച്ച 'ദുൽഹ മിൽ ഗയ' എന്ന ചിത്രത്തിലാണ് ഫർദീൻ അവസാനമായി വെള്ളിത്തിരയിലെത്തിയത്. അന്നുമുതൽ നടൻ സിനിമ രംഗത്ത് നിന്ന് അപ്രത്യക്ഷനായിരുന്നു. ഇപ്പോൾ 'വിസ്ഫോട്ട്' എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണ് ഫർദീൻ.

റിതേഷ് ദേശ്മുഖ്, പ്രിയ ബാപട്ട്, ക്രിസ്റ്റിൽ ഡിസൂസ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും. കുക്കി ഗുലാത്തി സംവിധാനം ചെയ്ത ചിത്രം 2012-ൽ പുറത്തിറങ്ങിയ 'റോക്ക്, പേപ്പർ ആൻഡ് സിസേഴ്‌സ്' എന്ന വെനിസ്വേലൻ സിനിമയുടെ ഹിന്ദി പതിപ്പാണ്.

Tags:    
News Summary - it really made him angry Fardeen Khan about fake death news about him over years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.