പനാജി: മഹാരാഷ്ട്രയോടുള്ള വിദ്വേഷം ഗോവയിൽ അവിശ്വസനീയമാംവിധം കൂടിയെന്ന് മുൻ നടി അയേഷ ടാകിയ. വടക്കൻ ഗോവയിലെ സൂപ്പർമാർക്കറ്റിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവ് അബു ഫർഹാൻ ആസ്മിയും മകനും ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി അവർ പറഞ്ഞു.
മഹാരാഷ്ട്ര സമാജ്വാദി പാർട്ടി എം.എൽ.എ അബു ആസ്മിയുടെ മകൻ ഫർഹാൻ ആസ്മിക്കെതിരെ ഗോവ പൊലീസ് കേസെടുത്തു. പൊതുസ്ഥലത്ത് സംഘർഷമുണ്ടാക്കിയതിനും സമാധാനാന്തരീക്ഷം തകർത്തതിനുമാണ് കേസ്.
മുഗൾ ചക്രവർത്തി ഔറംഗസേബിനെ പുകഴ്ത്തിയെന്ന് ആരോപിച്ച് വിവാദത്തിൽപെട്ട മഹാരാഷ്ട്ര സമാജ്വാദി പാർട്ടി എം.എൽ.എ അബു ആസ്മിയെ ബജറ്റ് സമ്മേളനം അവസാനിക്കുംവരെ നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ചൊവ്വാഴ്ച ഇൻസ്റ്റഗ്രാമിലൂടെയാണ് അനുഭവം അയേഷ പങ്കുവെച്ചത്. 150 പേരോളം വരുന്ന ഗോവൻ ഗുണ്ടകളാണ് തങ്ങളെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയതെന്നും ഇതിന്റെ തെളിവുകൾ ഉണ്ടെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.