മനാമയിലെ രാത്രികാറ്റിൽ കടലിലെ ഉപ്പുരസവും ഡീസൽ മണവും കലർന്നിരുന്നു. 12 മണിക്കൂർ നീണ്ട നിർമാണ ജോലിക്കുശേഷം തിരക്കേറിയ ബസിൽനിന്ന് അയാൾ ഇറങ്ങി. മുഷിഞ്ഞ ഷർട്ടിലാകെ വിയർപ്പ് ഒട്ടിയിരുന്നു. ചുറ്റുമുള്ള തൊഴിലാളികൾ മലയാളം, ഉർദു, ടാഗാലോഗ് എന്നീ ഭാഷകളിൽ സംസാരിച്ച് ഓരോ ക്യാമ്പിലേക്ക് പാഞ്ഞു. വാം ലൈറ്റിന്റെ വെളിച്ചത്തിൽ അയാളും ഒറ്റക്ക് ക്യാമ്പിലേക്ക് നടന്നു. നാട്ടിലായിരുന്നെങ്കിൽ, കൂടെയുള്ളവരോടൊപ്പം സംസാരിച്ചും ചിരിച്ചും നിമിഷങ്ങൾ ചെലവഴിച്ച് കഴിഞ്ഞിരുന്നവൻ. ഇവിടെ, കോൺക്രീറ്റ് മതിലുകളും ഫോണിന്റെ വെളിച്ചവും മാത്രമുള്ള ഒരു ലോകം. അവൻ ഓരോ രാത്രിയും വീട്ടിലേക്കു വിളിക്കും. ‘സുഖമാണുമ്മ’ ഉമ്മ കേൾക്കാൻ പാകത്തിൽ ഒന്ന് പുഞ്ചിരിച്ച് പറയും.
എന്നാൽ രാത്രികൾ പലപ്പോഴും അയാളെ വല്ലാതെയാക്കി. ബില്ലുകൾ, വിസ, വീടിന്റെ പുനർനിർമാണം, അവന്റെ പണം എത്തേണ്ട ഇടങ്ങൾ തുടങ്ങിയ ചിന്തകൾ ഉറക്കം ഇല്ലാതെയാക്കി. കണ്ണ് പിളരുന്നപോലെയുള്ള തലവേദന, ശരീരമാസകലം ഒരു തരം തളർച്ച. ഇടക്ക് വയറു കോച്ചിപ്പിടിക്കും. ‘ഭക്ഷണം കൊണ്ടാവാം… ചൂട് കൊണ്ടാവാം’ എന്ന് സ്വയം പറഞ്ഞ് ആശ്വസിക്കും.
ഒരു വെള്ളിയാഴ്ച, മാനസികാരോഗ്യത്തെ കുറിച്ചുള്ള ലഘുപുസ്തകങ്ങളുമായി ഒരു സന്നദ്ധ സംഘം ക്യാമ്പിലെത്തി. അവരെ കണ്ട് ക്യാമ്പിൽ നിന്ന് പുറത്തേക്ക് പോകാനൊരുങ്ങിയ അയാളുടെ കണ്ണിൽ ഒരു യുവ കൗൺസിലർ നോക്കി.
‘കുറച്ചുസമയം ഞങ്ങളോടൊപ്പം ഇരിക്കാമോ?’ അവൾ മൃദുവായി ചോദിച്ചു. അകത്ത്, തൊഴിലാളികൾ ഒറ്റപ്പെട്ടതും ഭയവും നിറഞ്ഞ കഥകൾ പങ്കുവെച്ചുകൊണ്ടിരുന്നു. പേരിടാത്ത അനുഭവങ്ങൾ പോലെ അയാളും തന്റെ വേദന തിരിച്ചറിഞ്ഞു. കൗൺസിലർ അയാളുടെ തളർച്ചകളുടെ കാരണങ്ങൾ വിവരിച്ചു. ശരീരവേദനകൾക്ക് പിന്നിൽ പലപ്പോഴും മാനസിക പിരിമുറുക്കങ്ങളാവും. അവൾ ദൈനംദിനം ചെയ്യാൻ പറ്റുന്ന ഒരു ബ്രീത്തിങ് എക്സർസൈസ് അയാളെ പഠിപ്പിച്ചു. അന്ന് രാത്രി അയാൾ എക്സർസൈസ് ചെയ്തുതുടങ്ങി: മൂക്കിലൂടെ ഉള്ളിലേക്ക് ശ്വാസം എടുത്ത്, അഞ്ച് സെക്കൻഡ് പിടിച്ചുവെച്ചതിന് ശേഷം പതിയെ വായിലൂടെ പുറത്തേക്ക് വിടും.
ഇങ്ങനെ നാലോ അഞ്ചോ പ്രാവശ്യമായി അയാൾ ശ്രമിച്ചുകൊണ്ടിരുന്നു. ആഴ്ചകൾക്കുശേഷം ആദ്യമായി അയാളുടെ നെഞ്ച് ഒന്ന് ശാന്തമായി. വീണ്ടും ചെറുമാറ്റങ്ങൾ തുടർന്നു. സന്ധ്യാ സന്നാഹങ്ങളിൽ അയാൾ കടലിനരികിലൂടെ നടക്കാൻ തുടങ്ങി. വെള്ളിയാഴ്ചകൾ, തന്റെ കൂട്ടുകാർക്കൊപ്പം പങ്കിട്ടു. മനസ്സിലെ ഭാരം കിടപ്പുമുറിയിലേക്ക് കൊണ്ടുപോകാതെ ഒരു നോട്ട് ബുക്കിൽ എഴുതി.
തലവേദനക്ക് ആശ്വാസം കണ്ടു. പിന്നീട് ഫോണിലൂടെ സംസാരിക്കുമ്പോൾ അഭിനയിച്ചില്ല. ‘സുഖമാണ് ഉമ്മാ...’ ഒരു രാത്രി അദ്ദേഹം പറഞ്ഞു. ഇത്തവണ അത് സത്യമായിരുന്നു. അയാളുടെ യാത്ര മാത്രമല്ലിത്. ഗൾഫ് മേഖലയിലുടനീളം ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ സന്തോഷവാനാണ് എന്ന മുഖംമൂടി ധരിച്ച് ഈ നിശ്ശബ്ദ സമ്മർദം സഹിക്കുന്നു. പക്ഷേ, അവന്റെ കഥ ഒരു സൗമ്യ സത്യം പറയുന്നു: സൂക്ഷ്മത, സുഹൃത്തുക്കൾ, ഒപ്പം കുറച്ച് സ്വയം ആസ്വദിക്കാൻ പറ്റുന്ന നിമിഷങ്ങൾ ഇവ ഉണ്ടെങ്കിൽ ആശങ്കയുടെ ഭാരം കുറയുകയും പ്രതീക്ഷകൾ വീണ്ടും ശ്വസിക്കയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.