നെടുമ്പാശ്ശേരി: മലയാളത്തിെൻറ പ്രിയകവി എൻ.കെ. ദേശം എന്ന എൻ. കുട്ടികൃഷ്ണപിള്ളക്ക് ശനിയാഴ്ച 84 വയസ്സ് തികയുന്നു. നെടുമ്പാശ്ശേരിക്കടുത്ത് ചെങ്ങമനാട് പഞ്ചായത്തിലെ ദേശത്താണ് കവി ജനിച്ചത്. മലയാള കവിത വൃത്തത്തിലാകണം എഴുതേണ്ടതെന്ന ശക്തമായ വാദഗതിക്കാരനാണ് ദേശം. ഗദ്യകവിതകൾ കാണുമ്പോൾ വല്ലാത്ത അസ്വസ്ഥതകളാണെന്നും ദേശം തുറന്നുപറയുന്നു. ഏതെങ്കിലുമൊരു പ്രത്യയ ശാസ്ത്രത്തിെൻറ വക്താവായി മാറാൻ ശ്രമിക്കാതിരുന്ന കവിയാണ് ദേശം. ഇതിനാൽതന്നെ ഒട്ടേറെ മികവാർന്ന കവിതകൾ മലയാളിക്ക് നൽകിയിട്ടും അദ്ദേഹത്തിന് അർഹമായ അംഗീകാരങ്ങൾ ലഭിക്കാതെയും പോയിട്ടുണ്ട്.
യു.സി കോളജിൽനിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുത്തശേഷം സർക്കാർ സർവിസിൽ പ്രവേശിച്ചു. പിന്നീട് എൽ.ഐ.സിയിലേക്ക് മാറുകയായിരുന്നു. ദേശത്തെ കുറിച്ച് ജയൻമാലിൽ തയാറാക്കിയ ഡോക്യൂമെൻററിയുടെ പ്രദർശനോദ്ഘാടനം നവംബർ ഒന്നിന് അങ്കമാലി വി.ടി. സ്മാരക ട്രസ്റ്റ്ഹാളിൽ നടക്കും.
അക്ഷരശ്ലോകങ്ങൾ ധാരാളമായി ദേശം രചിച്ചിട്ടുണ്ട്. 12ാം വയസ്സിലാണ് കാവ്യരചന തുടങ്ങിയത്. നിരവധി കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓടക്കുഴൽ അവാർഡ്, ഇടശ്ശേരി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പുരസ്കാരം എന്നിവയും തേടിയെത്തിയിട്ടുണ്ട്. ആർ. ലീലാവതിയാണ് ഭാര്യ. മക്കൾ: ബിജു, ബാലു, അപർണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.