ആയിരം താരങ്ങൾ മാനത്തു വെണ്ണിലാ-
പ്പായ വിരിച്ചു ശയിക്കും നേരം....
മായിക ഭംഗിയിൽ മാദകരാവിനൊ -
രായിരം വർണ്ണങ്ങൾ പൂത്തപോലെ.
മാനത്തു നോക്കി കിടക്കുന്ന കായലിൻ
മാറിൽ മയങ്ങുന്നു തിങ്കൾബിംബം !
കാൽത്തളകൾകൊണ്ട് കായലാ കരയുടെ
കാതിൽ കിലുക്കുന്നു സ്വപ്നഗീതം!
കാവിലെ കാറ്റുമ്മ വെക്കുന്ന ചില്ലയിൽ
കാമുകപ്പക്ഷികൾ പാട്ടുപാടി!
പൂവുകൾ പൂന്തേൻ വിളമ്പുന്ന പന്തലിൽ
പൂവണ്ടുകൾ വന്നു പാട്ടുമൂളി !
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.