കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവായിരുന്ന പി.കൃഷ്ണപിള്ളയുടെ പേരിൽ സാംസ്കാാരിക നിലയം നിർമിക്കാൻ അഞ്ചേക്കർ ഭൂമി അനുവദിച്ച് റവന്യൂ വകുപ്പിന്റെ ഉത്തരവ്. ആലപ്പുഴ താമരക്കുളം വില്ലേജിൽ രണ്ടാം ബ്ലോക്കിൽ റീസർവേ നമ്പർ 30-ൽപ്പെട്ട അഞ്ച് ഏക്കർ ഭൂമിയാണ് അനുവദിച്ചത്. ആരോഗ്യ വകുപ്പിന്റെ കൈവശമുള്ള ഭൂമിയാണ് സാംസ്കാരിക സമുച്ചയ നിർമാണത്തിനായി റവന്യൂ വകുപ്പിന് വിട്ടുനൽകുന്നത്.
സാംസ്കാരിക നിലയം നിർമിക്കുന്നതിനായി ഭൂമി സാംസ്കാരിക വകുപ്പിന് കൈമാറി നൽകുന്നതിന് ആലപ്പുഴ കലക്ടർ ശുപാർശ നൽകിയിരുന്നു. ഈ ഭൂമിയിലെ മരങ്ങളുടെ വില ഒഴിവാക്കിയാൽ സ്ഥലത്തിന് 2.02 കോടി രൂപ വില വരുമെന്ന് ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് നൽകി.
സർക്കാരിന്റെ രണ്ട് വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾക്ക് വിധേയമായി ഈ ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി സാംസ്കാരിക വകുപ്പിന് ഉപയോഗാനുമതി നൽകുന്ന കാര്യം പരിഗണിക്കാവുന്നതാണെന്ന് ലാൻഡ് റവന്യൂ കമീഷണർ അറിയിച്ചു. ഭൂമി അനുവദിച്ച് ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവു എന്നി തുടങ്ങി ഏഴ് വ്യവസ്ഥകളോടെയാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.