ആമ്പല്ലൂർ (തൃശൂർ): നെടുമ്പാളിൽ കിടപ്പുരോഗിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരിയും സഹോദരിയുടെ സുഹൃത്തും അറസ്റ്റിൽ. നെടുമ്പാൾ വഞ്ചിക്കടവ് കാരിക്കുറ്റി വീട്ടിൽ രാമകൃഷ്ണന്റെ മകൻ സന്തോഷ് (45) മരിച്ച കേസിലാണ് സഹോദരി ഷീബ, ഇവരുടെ സുഹൃത്ത് പുത്തൂർ പൊന്നൂക്കര കണ്ണമ്പുഴ വീട്ടിൽ സെബാസ്റ്റ്യൻ (49) എന്നിവർ അറസ്റ്റിലായത്. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന സന്തോഷ് ഏറെ നാളായി തളർച്ച ബാധിച്ച് കിടപ്പായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സന്തോഷിനെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടത്. സന്തോഷിനോടൊപ്പം കഴിഞ്ഞിരുന്ന സഹോദരി ഷീബയും സുഹൃത്ത് സെബാസ്റ്റ്യനുമാണ് മരണവിവരം സമീപവാസികളെ അറിയിച്ചത്.
മൃതദേഹം തറയിൽ കിടക്കുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാരും പഞ്ചായത്ത് അംഗവും വിവരം പൊലീസിൽ അറിയിക്കാനൊരുങ്ങിയപ്പോൾ ഷീബയും സെബാസ്റ്റ്യനും വിലക്കാൻ ശ്രമിച്ചു. എന്നാൽ, നാട്ടുകാർ പൊലീസിൽ അറിയിച്ചതോടെ സെബാസ്റ്റ്യൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തുടർന്ന് ആശുപത്രിയിലായ സെബാസ്റ്റ്യനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.