മൂവാറ്റുപുഴ: വിവാഹ നിശ്ചയത്തിനു ശേഷം പ്രതിശ്രുത വധുവിന്റെ വീട്ടിൽ എത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ അറസ്റ്റു ചെയ്തു.
ചെങ്ങമനാട് എക്കാട്ട് സകേതം വീട്ടിൽ അനന്തകൃഷ്ണൻ (29 )നെയാണ് വാഴക്കുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽ മറ്റാരും ഇല്ലായിരുന്ന സമയത്തായിരുന്നു സംഭവം.
തുടർന്ന് പ്രതിശ്രുതവധുവിന് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 50,000/- രൂപ വാങ്ങി എടുക്കുകയും പിന്നീട് സ്ത്രീധനമായി 150 പവനും കാറും തന്നില്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറുമെന്ന് ഭീഷണിപ്പെടുത്തകയും ചെയ്തു.
വാഴക്കുളം പൊലീസ് ഇൻസ്പെക്ടർ എസ് അജയകുമാർ, എസ് .ഐ. ഷാജി, അജിത് കുമാർ, എസ്.സി.പി.ഒ മാരായ ജോസഫ്, വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.