വിഷ്ണു
കാളികാവ്: അനധികൃത എഴുത്ത് ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട് കാളികാവിൽ ഒരാൾ പൊലീസ് പിടിയിൽ. ചെമ്മാട് സ്വദേശി വിഷ്ണുവിനെയാണ് (26) കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 18,330 രൂപ പിടിച്ചെടുത്തു. ഉദരംപൊയിലിൽ മുറി വാടകക്കെടുത്താണ് എഴുത്ത് ലോട്ടറി നടത്തിയിരുന്നത്. സി.ഐ ശശിധരൻ പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വിഷ്ണുവിനെ പിടികൂടിയത്. ഒരുമാസം മുമ്പ് ഇവിടെ അനധികൃത എഴുത്ത് ലോട്ടറി നടത്തിയതിനെ തുടർന്ന് ഒരാൾ പിടിയിലായിരുന്നു.
ലോട്ടറി ടിക്കറ്റ് ഇല്ലാതെ എഴുത്ത് മാത്രം നടത്തുന്ന കടക്കെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. യുവാക്കൾ അടക്കം ഇവിടെ ഇടപാടിൽ സജീവമായിരുന്നു. ഇതോടെയാണ് നിരോധിത എഴുത്ത് ലോട്ടറിക്കെതിതെ വീണ്ടും പൊലീസ് നടപടി തുടങ്ങിയത്. ചെമ്മാട് സ്വദേശി അരുണിനെ രണ്ടാം പ്രതിയാക്കി കേസെടുത്തു. എഴുത്ത് ലോട്ടറിക്ക് പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ, ഇവരെ പൊലീസ് തൊടുന്നില്ലെന്ന് പരാതിയുണ്ട്. വിഷ്ണുവിനെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.