ഗുരുഗ്രാം: ശിക്ഷ കഴിഞ്ഞ് ജയിലിൽനിന്ന് ഇറങ്ങിയ യുവാവ് കുഞ്ഞിനെകൊന്ന കേസിൽ വീണ്ടും അറസ്റ്റിൽ. ബിഹാർ സ്വദേശി വിജയ് സഹാനി (30) ആണ് അറസ്റ്റിലായത്.
വിജയ് ജയിലിൽ ആയിരുന്നപ്പോൾ ഭാര്യ ഇയാളുടെ ഇളയ സഹോദരനെ വിവാഹം കഴിച്ചതിന്റെ ദേഷ്യത്തിലാണ് കുഞ്ഞിനെ കൊന്നത്. ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ നിലത്തടിച്ച് കൊല്ലുകയായിരുന്നു.
ഒരു മാലപൊട്ടിക്കൽ കേസിൽ ശിക്ഷിക്കപ്പെട്ട് നാലുവർഷം വിജയ് ജയിലിൽ ആയിരുന്നു. ഈ സമയം വിജയിയുടെ ഭാര്യ അയാളെ ഉപേക്ഷിച്ച് വിജയിയുടെ ഇളയ സഹോദരനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് ഒരു പെൺകുഞ്ഞും ജനിച്ചു.
ഏപ്രിൽ 24നാണ് പ്രതി ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. അപ്പോഴാണ് ഭാര്യ തന്നെ ഉപേക്ഷിച്ച് അനിയനെ വിവാഹം കഴിച്ച വിവരം ഇയാൾ അറിഞ്ഞത്. തുടർന്ന് വീട്ടിൽ വഴക്കുണ്ടാവുകയും പ്രതി കുഞ്ഞിനെ തറയിൽ അടിച്ച് കൊല്ലുകയുമായിരുന്നു.
പിറ്റേദിവസമാണ് സംഭവം പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു. സംഭവശേഷം പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.