കൊച്ചി: ആയുർവേദ വിദ്യാർഥിനിയായിരുന്ന വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് െകാല്ലത്ത് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ജയിലിൽ കഴിയുന്ന ഭർത്താവ് കിരൺകുമാറിെൻറ ജാമ്യഹരജി ഹൈകോടതി ഒക്ടോബർ നാലിന് പരിഗണിക്കാൻ മാറ്റി.
കക്ഷിചേരാൻ വിസ്മയയുടെ പിതാവ് നൽകിയ ഹരജിയും ഇതോടൊപ്പം പരിഗണിക്കും. കുറ്റപത്രം നൽകിയെന്നും 96 ദിവസമായി ജയിലിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് കിരൺകുമാറിെൻറ ആവശ്യം.
ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ജാമ്യ ഹരജി തള്ളിയതിനെത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.