ദോഹ: അനധികൃത വിസ ഇടപാടുമായി ബന്ധപ്പെട്ട് രണ്ടുപേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റു ചെയ്തു. അറബ് വംശജനെയും ഇയാളുടെ കൂട്ടാളിയായ ഏഷ്യൻ വംശജനെയുമാണ് അറസ്റ്റു ചെയ്തത്. തൊഴിലന്വേഷകർക്ക് വിസ നൽകി പണം സമ്പാദിക്കുന്നതിനായി ഒന്നിലധികം വ്യാജ കമ്പനികൾ നടത്തിവന്ന ഏഷ്യൻ വംശജനുമായി ചേർന്നാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. സെർച് ആൻഡ് ഫോളോ അപ് വിഭാഗം അറസ്റ്റുചെയ്ത രണ്ട് പ്രതികളെയും തുടർ നിയമനടപടികൾക്കായി പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു. പണം, രേഖകൾ, സീൽ ഉൾപ്പെടെ ഇവരിൽനിന്നും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.