യദുകൃഷ്ണ, സുനീര്‍, ജൂഡ് ജോസഫ്
ആലുവ: റൂറൽ ജില്ലയിലെ നിരന്തര കുറ്റവാളികളായ മൂന്നുപേരെ കാപ്പ ചുമത്തി ജയിലിലടച്ചു.മാഞ്ഞാലി കുന്നുംപുറം ഭാഗത്ത് കരിയംപിള്ളി വീട്ടില്‍ സുനീര്‍ (35), വടക്കേക്കര പൂയ്യപ്പിള്ളി തച്ചപ്പിള്ളി വീട്ടില്‍ യദുകൃഷ്ണ (24), ഞാറക്കല്‍ വാടക്കല്‍ വീട്ടില്‍ ജൂഡ് ജോസഫ് (28) എന്നിവരെയാണ് വിയ്യൂർ സെന്‍ട്രല്‍ ജയിലിലടച്ചത്.
ഓപറേഷൻ ഡാർക്ക് ഹണ്ടിെൻറ ഭാഗമായി റൂറൽ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഠിന ദേഹോപദ്രവം, കൊലപാതകശ്രമം, വിശ്വാസ വഞ്ചന തുടങ്ങിയ കേസുകളില്‍ പ്രതിയാണ് സുനീര്‍.
കഴിഞ്ഞ ജനുവരിയില്‍ മാഞ്ഞാലി മാട്ടുപുറത്ത് ഗുണ്ടാ ആക്രമണക്കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തിയത്.നോര്‍ത്ത് പറവൂര്‍, ആലുവ ഈസ്റ്റ്, മുനമ്പം, കൊച്ചി സിറ്റി, എറണാകുളം സെന്‍ട്രല്‍, ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ, കവര്‍ച്ച കേസുകളിലെ പ്രതിയാണ് യദുകൃഷ്ണ. ഞാറക്കല്‍, മുനമ്പം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കേസുകളിലെ പ്രതിയാണ് ജൂഡ് ജോസഫ്.
ഇതുവരെ 57 പേരെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. 35 പേരെ നാട് കടത്തി. റൂറല്‍ ജില്ലയില്‍ ഗുണ്ടകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് നടപടി ശക്തമായി തുടരുമെന്ന് ജില്ല പൊലീസ് മേധാവി വിവേക് കുമാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.