മകളെ ബലാത്സംഗം ചെയ്തവർക്കെതിരെ പരാതി നൽകി; ദമ്പതികൾക്ക് നേരെ ആസിഡ് ആക്രമണം

ലഖ്നോ: മകളെ ലൈംഗികമായി പീഡിപ്പിച്ചവർക്കെതിരെ നൽകിയ കേസ് പിൻവലിക്കാത്തതിന് ദമ്പതികളുടെ ദേഹത്ത് പ്രതികൾ ആസിഡ് ഒഴിച്ചു. സംഭവത്തിൽ അഞ്ചംഗ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. ഛോട്ടേലാൽ, രാംകിഷൻ, അജയ്, ഗുഡ്ഡു, ഹരിശങ്കർ എന്നിവരാണ് പ്രതികൾ. ഉത്തർപ്രദേശിലെ പിലിഭിത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.

ദമ്പതികൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നും ഇരുവരെയും ജില്ലാ ആശുപത്രിയിൽ നിന്ന് തുടർ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പിലിഭിത്ത് പൊലീസ് സൂപ്രണ്ട് ദിനേശ് കുമാർ പറഞ്ഞു. മെയ് ആറിനാണ് മകളെ ലൈംഗികമായി പീഡിപ്പിച്ചതിന് അയൽവാസിയായ രാജേഷിനെതിരെ ദമ്പതികൾ ഗജ്റൗള പൊലീസിൽ പരാതി നൽകിയത്. എന്നാൽ ലോക്കൽ പൊലീസ് വിഷയം മൂടിവെക്കാൻ ശ്രമിക്കുകയായിരുന്നെന്ന് ദമ്പതികൾ ആരോപിച്ചതായി പൊലീസ് കൂട്ടിച്ചേർത്തു.

കേസിൽ തിങ്കളാഴ്ച മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകാനായിരുന്നു വിധി. കേസ് പിൻവലിക്കാൻ പലതവണ സമ്മർദ്ദം ചെലുത്തിയിരുന്നെന്നും അതിന് വിസമ്മതിച്ചപ്പോളാണ് പ്രകോപിതരയ പ്രതികൾ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇരുവരുടെയും ദേഹത്ത് ആസിഡ് ഒഴിച്ചതെന്ന് എ.എസ്.പി പറഞ്ഞു.

പരാതി ലഭിച്ചിട്ടും അശ്രദ്ധ കാണിച്ചതിന് ഗജറൗള ഇൻസ്പെക്ടർ തേജ്പാൽ സിങ്, സുഹാസ്, ഔട്ട്പോസ്റ്റ് ഇൻചാർജ് ലോകേഷ് കുമാർ എന്നിവരെ സസ്പെൻഡ് ചെയ്തതായി എ.എസ്പി കൂട്ടിച്ചേർത്തു.

Tags:    
News Summary - Three arrested for throwing acid on couple over daughter's sexual harassment case in UP's Pilibhit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.