കോന്നി: മരപ്പട്ടിയെ കൊന്ന് കറിവെച്ച സംഭവത്തിൽ രണ്ടുപേരെ വനപാലകർ പിടികൂടി.കൊല്ലം കുന്നത്തൂർ താലൂക്കിൽ പോരുവഴി പഞ്ചായത്തിൽ കമ്പലടി കുമ്പഴയ്യത്ത് വീട്ടിൽ രതീഷ്കുമാർ (37), വസന്താലയത്തിൽ രഞ്ജിത്കുമാർ (42) എന്നിവരാണ് പിടിയിലായത്. രഞ്ജിത്തിന്റെ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച പാകംചെയ്ത ഇറച്ചിയും മരപ്പട്ടിയുടെ തോലും കശാപ്പിന് ഉപയോഗിച്ച കത്തി, പാത്രങ്ങൾ തുടങ്ങിയവയും പിടിച്ചെടുത്തു.
ഇവരുടെ വീടിന് സമീപത്തെ കാവിന് അടുത്തുനിന്നാണ് മരപ്പട്ടിയെ പിടിച്ചതെന്ന് വനപാലകരോട് സമ്മതിച്ചു.കോന്നി കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ബി.സുന്ദരൻ, ഗ്രേഡ് ഡെപ്യൂട്ടി റേഞ്ചർ ടി.എസ്. സുനിൽ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ആർ.എസ്. രതീഷ്കുമാർ, പി. പ്രവീൺ, എം.ജി. രാധാകൃഷ്ണൻ ഉണ്ണിത്താൻ, എ. സ്വേദ തുടങ്ങിയവർ അന്വേഷണത്തിൽ പങ്കെടുത്തു. കോന്നി റേഞ്ച് ഓഫിസർ ടി. അജികുമാർ നടപടിക്ക് നേതൃത്വം നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.