മംഗളൂരു: മൂന്ന് മാസം മുമ്പ് സക് ലേഷ്പുര ബെഗെ ഗ്രാമത്തിൽനിന്ന് കാണാതായ യുവതിയെ ഭർത്താവ് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് കണ്ടെത്തി. പവൻ കുമാറിന്റെ (33) ഭാര്യ ശാന്തി വാസുവാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെരുവുനായ്ക്കൾ മൃതദേഹാവശിഷ്ടങ്ങൾ മാന്തി പുറത്തെടുത്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
വീട്ടിലെ വഴക്കിനെ തുടർന്ന് കൊല നടത്തിയ പവൻ മൃതദേഹം മറ്റൊരാളുടെ ഭൂമിയിൽ കുഴിച്ചിടുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. നായ്ക്കൾ പുറത്തിട്ട മനുഷ്യ ജഡത്തിന്റെ ഭാഗങ്ങൾ കണ്ട ഉടമ ശ്രീനിവാസ് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് പവൻ കുമാറിനെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.