പൊതുസ്ഥലത്തെ തർക്കത്തിൽ ഇടപെട്ട യുവാവിന് കുത്തേറ്റു; മുൻ പൊലീസുകാരൻ അറസ്റ്റിൽ

കടുത്തുരുത്തി: തർക്കം പരിഹരിക്കാൻ ഇടപെട്ട പെരുവ മൈലെള്ളുംതടത്തില്‍ രതീഷിന് (40) കുത്തേറ്റു. സംഭവത്തിൽ മുന്‍ പൊലീസുകാരന്‍ കണ്ണൂര്‍ ഇരിട്ടി ആനന്ദവിലാസത്തില്‍ പ്രസാദനെ (50) വെള്ളൂര്‍ പൊലീസ് അറസ്റ്റ് െചയ്തു. ഞായറാഴ്ച രാവിലെ 8.30ഓടെ പെരുവ ജങ്ഷനിലായിരുന്നു സംഭവം.

പൊലീസ് പറയുന്നതിങ്ങനെ: 

പെരുവ ജങ്ഷനില്‍ ബസ് കാത്തുനിൽക്കുന്നതിനിടെ ഇടുക്കി സ്വദേശിയായ റെജിയും പ്രസാദും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് പ്രസാദ് മര്‍ദിക്കാന്‍ ശ്രമിച്ചതോടെ അതുവഴിവന്ന ബസിലേക്ക് റെജി ഓടിക്കയറി. പിന്നാലെെയത്തിയ പ്രസാദ് വീണ്ടും ആക്രമിക്കാന്‍ ശ്രമിക്കുമ്പോഴാണ് രതീഷ് ഇടപെടുന്നത്. ഇതിനിെടയാണ് പ്രസാദിെൻറ കുത്തേറ്റ് രതീഷിന് പരിക്കേറ്റത്.

ബഹളത്തിനിടെ റെജി ബസില്‍ നിന്നുമിറങ്ങി ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളൂര്‍ സി.ഐ. പ്രസാദിെൻറ നേതൃത്വത്തിൽ പൊലീസ് പ്രസാദിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

പൊലീസുകാരനായിരുന്ന പ്രസാദിനെ 20വര്‍ഷം മുമ്പ് സര്‍വിസില്‍നിന്ന് പിരിച്ചുവിട്ടെന്നും ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്നും പൊലീസ് പറഞ്ഞു.  

Tags:    
News Summary - The young man who was involved in the dispute in a public place was stabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.