1. പരിക്കേറ്റ ദിനീഷ് ബാബു, 2. പ്രതി

രുധിമോൻ

പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ തലക്കടിച്ചു; പ്രതി അറസ്റ്റിൽ

ചെങ്ങന്നൂർ: പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ തലക്കടിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. മാന്നാർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ, ദിനീഷ് ബാബുവിനെയാണ് (48) തലക്കടിച്ച് പരിക്കേൽപിച്ചത്.

ബുധനുർ എണ്ണക്കാട് പൈവള്ളി തോപ്പിൽ രുധിമോനെയാണ് (40)നെയാണ്‌ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി മാരകായുദ്ധങ്ങളുമായി പ്രതി ആക്രമിക്കാനാൻ മുതിരുന്നുവെന്ന് ചൂണ്ടിക്കാട്ടി രുധിമോന്റെ ഭാര്യയും അമ്മയും 112ൽ വിളിച്ച് സഹായം തേടുകയായിരുന്നു. തുടർന്ന് പരാതി അന്വേഷിക്കാനാണ് എസ്. ഐ സജികുമാറുൾപ്പടെയുള്ള സംഘം പോയത്.

സംഭവ സ്ഥലത്തെത്തിയപ്പോൾ വെട്ടു കത്തിയുമായി നിൽക്കുകയായിരുന്ന രുധിമോനെ അനുനയിപ്പിച്ച് ആയുധം വാങ്ങിയശേഷം കൂട്ടികൊണ്ടു പോകാൻ ശ്രമിച്ചു. ഈസമയം വീടിനുള്ളിലേക്ക് ഓടികയറി പോയശേഷം ചപ്പാത്തി പരത്തുന്ന തടിയുമായി തിരിച്ചെത്തി പൊലീസുകാരനെ തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പൊലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം എസ്.എച്ച്. ഒ. ജോസ് മാത്യുവിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - The policeman who came to investigate the complaint was hit on the head; The accused was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.