റഊഫ്, ജിസ്മോന്
മീനാക്ഷിപുരം: ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന് സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍.കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ പ്രതിയായ മലപ്പുറം പരപ്പനങ്ങാടി പരുക്കല്‍ പുത്തന്‍ കടപ്പുറം റഊഫ് (28), തൃശൂര്‍ കറ്റമ്പിലാവ് ജിസ്മോന് (27) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ സഹായിച്ചെന്നും ഗുഢാലോചനയിൽ പങ്കെടുത്തുവെന്നും തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 13 ആയി.
മാർച്ച് 26ന് മീനാക്ഷിപുരം സൂര്യപാറയിലാണ് കേസിനാസ്പദമായ സംഭവം. തൃശൂര്‍ പുതുക്കാട് സ്വദേശിയായ സ്വര്‍ണവ്യാപാരി തമിഴ്നാട്ടില്‍നിന്ന് തൃശൂരിലേക്ക് പോകുന്നതിനിടെയാണ് കവര്‍ച്ച നടന്നത്.സ്വകാര്യ ബസിന് മുന്നില്‍ കാര്‍ നിര്‍ത്തി യാത്രാതടസ്സം സൃഷ്ടിച്ച് സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.