ജിതിൻ, ജിഷ്ണു

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സഹോദരങ്ങളെ അറസ്റ്റ് ചെയ്തു

തൃക്കൊടിത്താനം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സഹോദരങ്ങളെ അറസ്റ്റ് ചെയ്തു. മാടപ്പള്ളി പാലമറ്റം ചൂരപ്പാടിയിൽ വീട്ടിൽ (നീലംപേരൂർ കരുനാട്ടുവാലഭാഗത്ത് വാടകക്ക് താമസം) സി.എസ്. ജിതിൻ (24), സഹോദരൻ സി.എസ്. ജിഷ്ണു (27) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബർ 31ന് രാത്രി മാടപ്പള്ളി മാനില പള്ളിക്ക് സമീപം നെടുംകുന്നം സ്വദേശിയായ യുവാവിനെ ഇരുവരും ചേർന്ന് ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക് യുവാവിനോട് മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു ആക്രമണം. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പൊലീസ് കേസെടുക്കുകയും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു.

ജിതിൻ തിരുവല്ല, കൈനടി സ്റ്റേഷനിലും ജിഷ്ണു തൃക്കൊടിത്താനം, പുളിങ്കുന്ന്, കൈനടി, തിരുവല്ല സ്റ്റേഷനിലും ക്രിമിനൽ കേസിൽ പ്രതികളാണ്. തൃക്കൊടിത്താനം എസ്.ഐ അഖിൽദേവ്, സി.പി.ഒമാരായ അനീഷ് ജോൺ, സെൽവൻ, അരുൺ, മണികണ്ഠൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Tags:    
News Summary - The brothers who tried to kill the man were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.