യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ

തിരൂർ: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് മൊബൈൽ ഫോണുകൾ കവർന്ന കേസിൽ വിദേശത്തേക്ക് കടന്ന പ്രതി കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസിന്റെ പിടിയിലായി. പൊയിലിശ്ശേരി പുഴവക്കത്ത് മുഹമ്മദ് റിൻഷാദിനെയാണ് (21) വ്യാഴാഴ്ച രാത്രി തിരൂർ സി.ഐ എം.ജെ. ജിജോയും സംഘവും അറസ്റ്റ് ചെയ്തത്.

ആലത്തിയൂരിൽ 2021 ജൂണിലാണ് കേസിനാസ്പദമായ സംഭവം. കൈമലശ്ശേരി സ്വദേശിയായ യുവാവിനെ മുൻ വിരോധത്താൽ തട്ടിക്കൊണ്ടു പോയി മർദിക്കുകയും മൊബൈൽ ഫോണുകൾ കവരുകയുമായിരുന്നു. കേസിൽ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇതിനുശേഷം കൈമലശ്ശേരിയിൽ തന്നെ നടന്ന വധശ്രമ കേസിലും റിൻഷാദ് പ്രതിയാണ്. വധശ്രമ കേസിൽ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ഇയാൾ വിദേശത്തേക്ക് കടന്നത്. തിരികെ നാട്ടിലേക്ക് വരുന്നതിനിടെയാണ് പിടിയിലായത്. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - The accused in the case of kidnapping and robbery arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.