നിരവധി മോഷണക്കേസിലെ പ്രതി പിടിയില്‍

ആലപ്പുഴ: നിരവധി മോഷണക്കേസിലെ പ്രതിയായ ആലപ്പുഴ നഗരസഭ ആറാട്ടുവഴി പൊന്നംപുരക്കല്‍ വീട്ടില്‍ ആന്റണി ജാക്‌സണെ (44) പൊലീസ് പിടികൂടി. കഴിഞ്ഞ വെള്ളിയാഴ്ച വലിയ കലവൂര്‍ പാലത്തിന് കിഴക്കുവശം സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിലാണ് സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പിടികൂടിയത്.

ചോദ്യം ചെയ്യലില്‍ കഴിഞ്ഞ ദിവസം ബര്‍ണാഡ് ജങ്ഷന് സമീപത്തെ വീട്ടില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലും ഇയാളാണ് പ്രതിയെന്നറിയുന്നത്. കൂടാതെ മോഷ്ടിച്ച സ്‌കൂട്ടറില്‍ കോണ്‍വെന്റ് സ്‌ക്വയറില്‍വെച്ച് സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനുശേഷമാണ് കലവൂരില്‍ മാല കവര്‍ന്നത്.

പാതിരപ്പള്ളിയില്‍ സ്ത്രീയെ ഉപദ്രവിച്ചതിലും ഇയാള്‍ക്കെതിരെ മണ്ണഞ്ചേരി പൊലീസ് ‌കേസെടുത്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെ ദേഹോപദ്രവം ഏല്‍പിച്ചതില്‍ മുഹമ്മ പൊലീസിലും ഇയാള്‍ക്കെതിരെ കേസുണ്ട്.മണ്ണഞ്ചേരി പൊലീസ് എസ്.എച്ച്.ഒ പി.കെ. മോഹിത്, പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ബിജു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷൈജു, വിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Suspect arrested in several theft cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.