കുമ്പള: നായിക്കാപ്പിലെ രണ്ട് വീടുകളില്‍ വെള്ളിയാഴ്ച നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതികളുടേതെന്ന് സംശയിക്കുന്ന പതിനഞ്ചോളം വിരലടയാളങ്ങൾ പൊലീസിന് ലഭിച്ചു. മോഷ്ടാക്കളെ കണ്ടെത്താൻ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളിലടക്കം പൊലീസ് വ്യാപക പരിശോധന നടത്തിവരുകയാണ്. മൊബൈല്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയും പരിശോധിക്കുന്നുണ്ട്. നായിക്കാപ്പ് ലിറ്റില്‍ ലില്ലി സ്‌കൂളിന് സമീപം താമസിക്കുന്ന നീര്‍ച്ചാലിലെ കര്‍ണാടക ബാങ്ക് മാനേജര്‍ വാസുദേവ അണ്ണയ്യയുടെ വീടിന്റെ പിറക് വശത്തെ ജനല്‍ കമ്പി അടര്‍ത്തി മാറ്റി അലമാരയില്‍ സൂക്ഷിച്ച 30 പവന്‍ സ്വര്‍ണാഭരണങ്ങളും 11,000 രൂപയും അയൽവാസി കുമ്പള ടൗണിലെ മോഹന്‍ ടൈലറിങ് കടയുടമ മോഹന്‍ ദാസിന്റെ വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങളും 22,000 രൂപയുമാണ് കവർന്നത്. വിദഗ്ധ സംഘം നടത്തിയ പരിശോധനയില്‍ വാസുദേവന്റെ വീട്ടില്‍നിന്ന് ഒമ്പത് വിരലയടയാളങ്ങളും മോഹന്‍ദാസിന്റെ വീട്ടില്‍ നിന്ന് ആറ് വിരലയടയാളങ്ങളുമാണ് ലഭിച്ചത്.

കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇ. അനൂപിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Tags:    
News Summary - robbery in kumbala: Fingerprints obtained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.