കാസർകോട്: കാഞ്ഞങ്ങാട് വിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പൊലീസ് നടത്തിയ നിരീക്ഷണത്തിൽ ഒരാൾ കൂടി പിടിയിൽ. 67കാരനാണ് പിടിയിലായത്. വാട്സ്ആപ് ഗ്രൂപ്പിൽ, മുമ്പേ ഉള്ള ഒരു വിഡിയോയിൽ ശബ്ദവും മറ്റും എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തതിനാൽ ഗ്രൂപ് അഡ്മിനെതിരെ രണ്ടു ദിവസം മുമ്പ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് 67കാരനും അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി. സമൂഹ മാധ്യമങ്ങളിൽ ഇത്തരത്തിൽ പ്രകോപനപരമായ വ്യാജ പ്രചാരണം നടത്തുന്നവരെ പ്രത്യേക പൊലീസ് സംഘം നിരീക്ഷിച്ചുവരുകയാണ്. ഇനിയും ഇത്തരക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന, സൈബർ പൊലീസ് ഇൻസ്പെക്ടർ പി. നാരായണൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.