പഞ്ചാബിൽ ഗർഭിണിയെ കട്ടിലിൽ കെട്ടിയിട്ട് ഭർത്താവ് തീക്കൊളുത്തി; കണ്ണില്ലാത്ത ക്രൂരതയെന്ന് ദേശീയ വനിത കമീഷൻ

അമൃത്സർ: പഞ്ചാബിൽ ഗർഭിണിയായ യുവതിയെ ഭർത്താവ് കട്ടിലിൽ കെട്ടിയിട്ട് തീക്കൊളുത്തി കൊന്നു. അമൃത്സറിനടുത്ത ബുൽഡ് നംഗൽ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. ആറുമാസം ഗർഭിണിയായിരുന്ന 23 വയസുള്ള പിങ്കിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കുറച്ചുകാലമായി ഇരുവരുടെയും ബന്ധം തകർച്ചയുടെ വക്കിലായിരുന്നു. പല കാര്യങ്ങളിലും ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു.

കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പ് പിങ്കിയും ഭർത്താവ് സുഖ്ദേവും തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നതായും പൊലീസ് പറഞ്ഞു. അതിനു പിന്നാലെയാണ് യുവതിയെ ഭർത്താവ് കട്ടിലിൽ കെട്ടിയിട്ട് തീക്കൊളുത്തിയത്. അതിനു ശേഷം യുവാവ് ഓടിരക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.

സംഭവത്തിൽ ദേശീയ വനിത കമീഷൻ ചെയർപേഴ്സൺ പഞ്ചാബ് പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

''അമൃത്‌സറിൽ ഗർഭിണിയായ ഭാര്യയെ ഒരാൾ തീകൊളുത്തിയ ദാരുണമായ സംഭവം ഞെട്ടിച്ചു. ഈ പ്രവൃത്തിയുടെ ക്രൂരത ഊഹിക്കാവുന്നതിലും അപ്പുറമാണ്. കുറ്റവാളിയെ അറസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിനകം നടപടി റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചാബ് ഡി.ജി.പിക്ക് കത്തയച്ചു.''-എന്നാണ് ദേശീയ വനിത കമീഷൻ എക്സിൽ കുറിച്ചത്.

Tags:    
News Summary - Pregnant woman tied to bed, set on fire by Husband in Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.