മുഖ്യമന്ത്രി പിണറായി വിജയൻ, ക്രൈം നന്ദകുമാർ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല വിഡിയോ പ്രസിദ്ധീകരിച്ച കേസിൽ ക്രൈം നന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കേസ് ഡയറി ഹാജരാക്കാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടു.
കൊച്ചി സൈബർ പൊലീസാണ് ജാമ്യമില്ല വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തത്. വിഡിയോ പുറത്തുവിട്ട് അടുത്ത ദിവസംതന്നെ ഐ.ടി ആക്ട് പ്രകാരവും ബി.എൻ.എസ് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്.
നന്ദകുമാർ അഡ്വ. കെ.പി. മുഹമ്മദ് ആരിഫ് മുഖേന കോഴിക്കോട് സെഷൻസ് കോടതി മുമ്പാകെ ബോധിപ്പിച്ച ജാമ്യാപേക്ഷ സെഷൻസ് ജഡ്ജി വി.എസ്. ബിന്ദുകുമാരി പരിഗണിച്ചപ്പോഴാണ് പ്രോസിക്യൂട്ടർ കേസ് ഡയറി ഹാജരാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.