വെള്ളറട: തിരുവനന്തപുരത്ത് വാഹനം പണയത്തിനെടുത്ത ശേഷം ഉടമസ്ഥരെ വധിക്കാന്‍ ശ്രമിച്ച സംഘം പിടിയിലായി. വധശ്രമവും കവര്‍ച്ചയും ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് അറസ്റ്റിലായത്. വാഹനം പണയത്തിനെടുത്ത ശേഷം വാഹനം നല്‍കിയവരെ രഹസ്യ സങ്കേതത്തില്‍ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു ഭീഷണിപ്പെടുത്തി വാഹന വില്‍പ്പന കരാറില്‍ ഒപ്പിടുവിക്കുകയും മാല പിടിച്ചു പറിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.
നെട്ടറോഡരികത്ത് വീട്ടില്‍ നന്ദു (29),ചെറിയകോല്ല വേങ്കോട് കാട്ട് വിള വീട്ടില്‍ നിഥിന്‍ (24), നിലമാംമൂട് കുഴിക്കാല മേലെത്തട്ട് പുത്തന്‍ വീട്ടില്‍ അജിത് (22) എന്നിവരാണ് പിടിയിലായത്. വെള്ളറട പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നു എന്ന വിവരം ലഭിച്ച പ്രതികള്‍ തമിഴ്‌നാട്ടിലേയ്ക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കവേ കളിയിക്കാവിള വച്ചാണ് പൊലീസ് സാഹസികമായി പ്രതികളെ കീഴടക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.