കരുനാഗപ്പള്ളി: മൊബൈൽ കടയിൽ കയറി അക്രമം നടത്തിയ സംഘത്തിലെ ഒരാൾ പൊലീസ് പിടിയിൽ. മണപ്പള്ളി കാപ്പിത്തറ കിഴക്കതിൽ കുഞ്ഞിക്കുട്ടൻ എന്ന മിഥുൻരാജാണ് (20) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ രണ്ടിന് അമ്പലമുക്കിന് സമീപമുള്ള മൊബൈൽ കടയുടെ മുന്നിൽവെച്ച് പ്രതികൾ മറ്റൊരാളുമായി വാക്കുതർക്കമുണ്ടാവുകയും ഇവരോട് കടയുടെ മുന്നിൽനിന്ന് മാറിപ്പോകാൻ ഉടമ പറയുകയും ചെയ്തു. ഇതിലെ വിരോധം നിമിത്തം അടുത്തദിവസം രാത്രിയിൽ മാരകായുധങ്ങളുമായെത്തിയ സംഘം മൊബൈൽ കടയിൽ അതിക്രമിച്ചു കയറി ഉടമ സനുവിനെ വെട്ടി പരിക്കേൽപിക്കുകയായിരുന്നു.
കടയിലെ ജീവനക്കാരനായ അഭിലാഷിനെ വടികൊണ്ട് മർദിക്കുകയും ചെയ്തു. സനു നൽകിയ പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിൽ ഉൾപ്പെട്ട ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്. ഐമാരായ സുജാതൻപിള്ള, ഷെമീർ, കലാധരൻ പിള്ള, എസ്.സി.പി.ഒ രാജീവ്, സി.പി.ഒ ഹാഷിം എന്നിവടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.