യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ

കാക്കനാട്: യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പത്തനംതിട്ട അടൂർ താഴെ പാലക്കോട്ട് വീട്ടിൽ അശ്വിൻ പിള്ളയാണ് ഇൻഫോപാർക്ക് പൊലീസിന്റെ പിടിയിലായത്.

കാക്കനാട് ഇൻഫോപാർക്കിന് സമീപത്തുവെച്ച് ഭാര്യയോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ആലപ്പുഴ സ്വദേശിയായ ലിബിൻ വർഗീസിനെ തട്ടിക്കൊണ്ടുപോയത്. കാറിന് വട്ടംവെച്ച് തടഞ്ഞ് പ്രതികൾ ഭാര്യയെ കാറിൽനിന്ന് ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു. പിന്നീട് സഹോദരനെയും പിതാവിനെയും വിളിച്ച് അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. കേസിൽ മറ്റു പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പ്രതികൾ പൊലീസിനെ ആക്രമിച്ച് കായലിൽ ചാടി കടന്നുകളഞ്ഞത് വലിയ വാർത്തയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - One more accused was arrested in the case of kidnapping a youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.