കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫിലിപ്പീൻസ് സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിക്ക് 14 വർഷം തടവിന് ശിക്ഷ വിധിച്ചതായി ഫിലിപ്പിന്‍സ് മൈഗ്രന്റ് വർക്കേഴ്സ് ഡിപ്പാർട്മെന്റ് അറിയിച്ചു. 2024 ഡിസംബർ 31 ന് ജഹ്റയിലെ സാദ് അൽ അബ്ദുല്ലയിലുള്ള തൊഴിലുടമയുടെ വീടിന്റെ മുറ്റത്താണ് ഫിലിപ്പിന്‍സ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത്. 2019 മുതൽ കുവൈത്തിൽ ജോലി ചെയ്തുവരുകയായിരുന്നു ഇയാൾ.
ബന്ധുവിന്റെ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് സ്വദേശി പൗരനായ പ്രതിയെ അറസ്റ്റ് ചെയ്തു. മറ്റ് മൂന്നുപേരെയും കൂട്ടുപ്രതികളായി കോടതി ശിക്ഷിച്ചു. തൊഴിലുടമയുടെ മകന്റെ മരണത്തിൽ ശിക്ഷിക്കപ്പെട്ട മറ്റൊരു ഫിലിപ്പീൻ തൊഴിലാളിക്ക് നിയമ സഹായം തുടരുന്നതായും കേസ് നിലവിൽ അപ്പീലിലാണെന്നും ഫിലിപ്പീൻസ് മൈഗ്രന്റ് വർക്കേഴ്സ് ഡിപ്പാർട്മെന്റ് സെക്രട്ടറി ഹാൻസ് ലിയോ കാക്ഡാക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.