അറസ്റ്റിലായവർ
മംഗളൂരു: ഉഡുപ്പി കരാവലി ജങ്ഷന് സമീപം ഒന്നരവർഷം മുമ്പ് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊപ്പൽ ജില്ലയിലെ ബിലാക്കൽ കുഷ്ടഗി സ്വദേശികളായ കനകപ്പ ഹനുമന്ത് റോഡി (46), യമനൂർ ടിപ്പണ്ണ മാരൻ ബസരി (24), റോഡി യമനൂരപ്പ എന്ന യമനൂരപ്പ (26) എന്നിവരാണ് അറസ്റ്റിലായത്. 2023 ഒക്ടോബർ 16ന് രാത്രിക്കും ഒക്ടോബർ 17 പുലർച്ചക്കും ഇടയിലാണ് സംഭവം നടന്നത്. കരാവലി ജങ്ഷന് സമീപം അജ്ഞാതരായ അക്രമികൾ കിറ്റൂർ സിദ്ധപ്പ ശിവനപ്പ ഹുബ്ബള്ളിയെ ആയുധം കൊണ്ട് ആക്രമിച്ച് കൊല്ലുകയും വലതുകൈ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.
ഉഡുപ്പി ടൗൺ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. വസ്ത്രം കാണാതായതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായത്. സംഭവദിവസം രാത്രി, രണ്ടാം പ്രതിയായ യമനൂർ ടിപ്പണ്ണ മാരൻ ബസാരിയുടെ സുഹൃത്തായ ചിന്നു പട്ടേൽ ഹുബ്ബള്ളിയെ അർധരാത്രിയോടെ സിദ്ധപ്പ ആക്രമിച്ചിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ബസാരിയെ ചോദ്യം ചെയ്തപ്പോൾ, അദ്ദേഹത്തിനും മർദനമേറ്റു. പ്രതികാരമായി മൂന്ന് പ്രതികളും പിന്നീട് സിദ്ധപ്പയെ കൊല്ലാനുള്ള ഉദ്ദേശത്തോടെ ആക്രമിച്ചു. ബസാരിയെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചതായും സിദ്ധപ്പയുടെ മരണത്തിൽ കലാശിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.