കൃഷ്ണ

ജെ.ഡി.എസ് നേതാവിനെ പട്ടാപ്പകൽ കഴുത്തറുത്ത് കൊന്നു

ബംഗളൂരു: ഭാരതിനഗറിനടുത്ത് ലക്ഷ്മി ഗൗഡനാഡോഡി ഗ്രാമത്തിൽ പട്ടാപ്പകൽ ജെ.ഡി.എസ് നേതാവിനെ ആക്രമികൾ കഴുത്തറുത്ത് കൊലപ്പെടുത്തി. ജെ.ഡി.എസ് നേതാവ് പരേതനായ ലക്ഷ്മിഗൗഡയുടെ മകൻ എൽ. കൃഷ്ണയാണ് (47) കൊല്ലപ്പെട്ടത്.പശുക്കളെയും എരുമകളെയും മറ്റു കന്നുകാലികളെയും വളർത്തി ഉപജീവനം നടത്തിയിരുന്ന കൃഷ്ണ എല്ലാ ദിവസവും രാവിലെ ഡെയറിയിൽ പാൽ എത്തിച്ച് വീട്ടിലേക്ക് മടങ്ങി പശുക്കളെയും കിടാവുകളെയും വീടിനടുത്ത് കെട്ടുമായിരുന്നു.

കൃഷ്ണ തന്റെ വീടിനടുത്ത് പോത്തിനെ കെട്ടുന്നതിനിടെ ബൈക്കിലെത്തിയ മൂന്ന് ആക്രമികൾ അദ്ദേഹത്തെ ആക്രമിച്ച് കഴുത്ത് അറുത്തുവെന്ന് പൊലീസ് പറഞ്ഞു. നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തി. എന്നാൽ, ആക്രമികൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ കയറി രക്ഷപ്പെട്ടു.കൊലപാതകത്തിനു പിന്നിൽ സാമ്പത്തികമാണെന്ന് പൊലീസ് സംശയിക്കുന്നു. 

Tags:    
News Summary - Murder Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.