അലി അക്ബർ ഖാനെ മെഡിക്കൽ പരിശോധനക്ക് ശേഷം മലപ്പുറം വനിത സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നു
മലപ്പുറം: മകളെ പീഡിപ്പിച്ച കേസിൽ മാതാവും സുഹൃത്തായ ബാങ്ക് ജീവനക്കാരനും പോക്സോ കേസിൽ അറസ്റ്റിൽ. മാതാവും സഹകരണ ബാങ്ക് ജീവനക്കാരനായ മലപ്പുറം കോഡൂർ ഉമ്മത്തൂർ സ്വദേശി ഒറ്റകത്ത് അലി അക്ബർ ഖാനു(39)മാണ് മലപ്പുറം വനിത സ്റ്റേഷനിൽ അറസ്റ്റിലായത്. 11 വയസ്സായ മകളെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. അമ്മയുടെ അറിവോടെയായിരുന്നു പീഡനം.
സ്കൂളിലെ കൗൺസലിങിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് കേസ് മലപ്പുറം വനിത സ്റ്റേഷന് കൈമാറുകയായിരുന്നു. 2021 നവംബർ, ഡിസംബറുകളിലാണ് സംഭവം. അലി അക്ബർ ഖാൻ ജില്ല കോ ഓപ്പറേറ്റിവ് ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയാണ്. എസ്.എച്ച്.ഒ പി.എം. സന്ധ്യദേവിക്കാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.