വിനീത്
വർക്കല: പോക്സോ കേസിൽ യുവാവിന് ആറ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും.ചെമ്മരുതി വില്ലേജിൽ പനയറ തച്ചോട് സംഘമ്മുക്കിൽ മീമ്പാട്ടുവിള വീട്ടിൽ വിനീതിനെയാണ് (41) വർക്കല അതിവേഗ പോക്സോ കോടതി ജഡ്ജി സിനി എസ്.ആർ ശിക്ഷിച്ചത്. 2024ൽ അയിരൂർ എസ്. ഐ ആയിരുന്ന അനൂപ്.എ കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി വന്നത്.
പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം വീതവും കൂടി തടവ് അനുഭവിക്കണം. പിഴത്തുകയിൽ നിന്ന് 25000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായും നൽകണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി ഹേമചന്ദ്രൻ നായർ ഹാജരായി. സി.പി.ഒ പ്രിയ .ജി.വി. പ്രോസിക്യൂഷന് സഹായിയായി പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.