ചിട്ടി തട്ടിപ്പ് കേസിൽ മധ്യവയസ്കൻ പിടിയിൽ

കൊച്ചി: ചിട്ടി തട്ടിപ്പ് കേസിൽ മധ്യവയസ്കൻ പൊലീസ് പിടിയിൽ. കാക്കനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉപയോഗ് നിഥി സ്ഥാപകൻ കാക്കനാട് ഡിവൈൻ വില്ലയിൽ ബാംസുരി വീട്ടിൽ വി. രമേശാണ് (58) സൗത്ത് പൊലീസ് പിടിയിലായത്. കോടതി നിർദേശ പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. 13 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചിരുന്നത്.

നിക്ഷേപകർ പണം തിരികെ ചോദിക്കാൻ തുടങ്ങിയതോടെ ഒളിവിൽ പോയി. തുടർന്ന് 35 ലക്ഷം രൂപയോളം നഷ്ടപ്പെട്ട 10 പേർ കോടതിയെ സമീപിക്കുകയായിരുന്നു. സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ വീട്ടിലുണ്ടെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരന്നു. ലോൺ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലും ഇയാൾ പ്രതിയാണ്.

Tags:    
News Summary - Middle-aged man arrested in chit fraud case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.