നിധി കണ്ടെത്താൻ യുവതിയെ നരബലി നൽകാൻ ശ്രമം; ഭർത്താവും മന്ത്രവാദിനിയുമടക്കം മൂന്നുപേർ അറസ്റ്റിൽ

മുംബൈ: രഹസ്യ നിധി ലഭിക്കുമെന്ന് വിശ്വസിച്ച് സ്വന്തം ഭാര്യയെ നരബലി നൽകാൻ ശ്രമിച്ചതിന് യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ജൽനയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒരു മന്ത്രവാദിനി ഉൾപ്പെടെ രണ്ട് പേർ കൂടി പിടിയിലായിട്ടുണ്ട്. യുവാവിെൻറ ഭാര്യ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. 

ദോങ്കാവ് സ്വദേശികളായ സന്തോഷ് പിമ്പിൾ (40), ജീവൻ പിമ്പിൾ എന്നിവരാണ് പിടിയിലായ യുവാക്കൾ. മന്ത്രവാദിനി സംസ്ഥാനത്തെ ബുൽദാന ജില്ലയിലെ ദുവൽഗാവ് രാജ തഹസിൽ സ്വദേശിനിയാണ്. മഹാരാഷ്ട്രയിലെ മനുഷ്യബലി, ദുരാചാരങ്ങൾ, അഘോരി സമ്പ്രദായങ്ങൾ ബ്ലാക്ക് മാജിക് നിരോധന നിയമപ്രകാരമാണ് മൂവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

മദ്യപാനിയായ സന്തോഷ് ഗ്രാമത്തിലെ ശ്മശാനങ്ങൾക്ക് ചുറ്റുമാണ് തന്റെ കൂടുതൽ സമയവും ചെലവിട്ടിരുന്നതെന്നും ഭാര്യയോട് അയാൾ ഇടക്കിടെ രഹസ്യ നിധി ഉടൻ കണ്ടെത്തുമെന്ന് പറയാറുണ്ടായിരുന്നതായും പൊലീസ് ഇൻസ്പെക്ടർ രവീന്ദ്ര താക്കറെ പറഞ്ഞു. സെപ്റ്റംബർ 22 ന് രാത്രി, സന്തോഷ് തന്ത്രിയെ തന്റെ വീട്ടിൽ കൊണ്ടുവന്നിരുന്നു. വീട്ടിൽ വെച്ച് ചില പൂജകൾ നടത്തുകയും ചെയ്തു.

അടുത്ത ദിവസം, സന്തോഷ് ഭാര്യ സീമയോട് നിധി കണ്ടെത്തുന്നതിനായി അവളെ നരബലിയായി അർപ്പിക്കാൻ പോവുകയാണെന്ന് പറഞ്ഞു. പിന്നാലെ, ഭാര്യയെ നിർത്തിക്കൊണ്ട് ചില പൂജകളും മറ്റ് കർമങ്ങളും ചെയ്യാൻ തുടങ്ങി. സീമ എതിർത്തപ്പോൾ അവളെ മർദിക്കുകയും ചെയ്തു. ഭർത്താവിെൻറ ദുരുദ്ദേശ്യങ്ങളെക്കുറിച്ച് സീമ ഗ്രാമവാസികളിൽ ചിലരോട് പറയുകയും ശേഷം പിതാവിെൻറ സഹായത്തോടെ പൊലീസിൽ അറിയിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് മൂവരെയും അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - man tries to kill wife as human sacrifice for hidden treasure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.