യുവാക്കളെ ആക്രമിച്ച കേസിലെ പ്രതി ശ്യാമിനെ പൊലീസ് തെളിവെടുപ്പിനെത്തിച്ചപ്പോൾ
വെള്ളറട: ക്ഷേത്രോത്സവ ഘോഷയാത്രക്കിടെ വെള്ളറട എസ്.ഐ അഭിജിത്തിനെ ആക്രമിച്ച കേസിലെ പ്രതി ശ്യാം ജാമ്യത്തിലിറങ്ങി വീണ്ടും ആക്രമണം നടത്തി. കിളിയൂരില്‍ മോട്ടോര്‍ ബൈക്കില്‍ പോവുകയായിരുന്ന രണ്ടംഗ സംഘത്തെ കമ്പികൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്കേറ്റു. ഡാലുമുഖം മാടവിളാകം സന്തോഷ് (41), പാട്ടം തലയ്ക്കല്‍ ആറടിക്കര വീട്ടില്‍ ആന്റണി (45) എന്നിവർക്കാണ് പരിക്ക്.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയശേഷം ശ്യാം നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരായി. വെള്ളറട പൊലീസ് കസ്റ്റഡിയില്‍ വാങ്ങി പ്രതിയെ ആക്രമണം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ആക്രമണത്തിന് ഉപയോഗിച്ച കമ്പി കണ്ടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി. എസ്.ഐ പ്രജീഷ്‌കുമാര്‍, സിവില്‍ പൊലീസ് ഓഫിസർമാരായ ദീപു, അഖിലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.