മുംബൈ: ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് നാലുവയസുകാരനായ മകനെ റെയിൽവേ പ്ലാറ്റ്ഫോമിൽ എറിഞ്ഞു കൊന്നയാൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സമ്പാദ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
സകൽസിങ് ഹരിദാസ് പവാർ എന്നയാളാണ് അറസ്റ്റിലായത്. പിച്ചയെടുത്തും ചെറിയ ജോലികൾ ചെയ്തുമായിരുന്നു ഇയാളും കുടുംബവും കഴിഞ്ഞിരുന്നത്. മേൽപ്പാലത്തിന് താഴെയാണ് ഇവർ താമസിച്ചിരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പിച്ചയെടുക്കാനായി ഇവർ റെയിൽവേ സ്റ്റേഷനിൽ വന്നതായിരുന്നു. ഭാര്യയും സകൽസിങ്ങും തമ്മിൽ തർക്കമുണ്ടാവുകയും ദേഷ്യത്തെ തുടർന്ന് ഇയാൾ കുഞ്ഞിനെ നിലത്തെറിയുകയുമായിരുന്നു. പ്ലാറ്റ്ഫോമിൽ തലയിടിച്ച് വീണ കുഞ്ഞ് തൽക്ഷണം മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.