വിജിത്ത്
അരൂർ: അരൂർ പഞ്ചായത്തിലെ ചന്തിരൂരിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഘത്തിൽ ഒരാളെ അരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആറാം വാർഡിൽ പോത്താംകാട്ട് വീട്ടിൽ വിജിത്തിനെയാണ് (34) അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് ചന്തിരൂർ പാറ്റുവീട്ടിൽ ഫെലിക്സിെന (28) മൂന്നംഗസംഘം മദ്യലഹരിയിൽ മർദിച്ച് കൊലപ്പെടുത്തിയത്.
മറ്റ് രണ്ട് പ്രതികളും അരൂർ പഞ്ചായത്ത് നിവാസികൾ തന്നെയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളും കൊല്ലപ്പെട്ട ഫെലിക്സും സുഹൃത്തുക്കളാണ്. പിടിയിലായ വിജിത്ത് മോഷണം, അടിപിടി, കഞ്ചാവ് കച്ചവടം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഒളിവിലായ രണ്ടു പ്രതികൾ കേരളം വിട്ടെന്നാണ് സൂചന. വിജിത്തിനെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.