ഉത്തർപ്രദേശിൽ യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ലഖ്നോ: ഉത്തർപ്രദേശിൽ വാതുവെപ്പിൽ പണം നഷ്ടമായതിനെക്കുറിച്ചുള്ള തർക്കത്തെതുടർന്ന് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. യുവതിയുടെ അമ്മ വീട്ടിലെത്തിയപ്പോൾ മുറിയിൽ മൃതദേഹം കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വാതുവെപ്പിൽ പ്രതിക്ക് ഗണ്യമായ തുക നഷ്ടമായെന്നും അതിന് ശേഷം ദമ്പതികൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.

പ്രതിയായ ആനന്ദേശ്വർ ഒളിവിലാണ്. മകൾ സന്ധ്യയെ കാണാൽ അമ്മ കമല വീട്ടിലെത്തിയപ്പോൾ മൃതദേഹം ബെഡ് ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിലാകെ രക്തം പുരണ്ടിരുന്നുവെന്നും സന്ധ്യയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നെന്നും കമല വ്യക്തമാക്കി.

തിങ്കളാഴ്ച രാത്രി കമല മകളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലെന്നും രാവിലെ സന്ധ്യയുടെ മകനാണ് കമലയെ വിളിച്ച് മാതാപിതാക്കൾ വീട്ടിൽ ഇല്ലെന്ന് അറിയിച്ചതെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.

സന്ധ്യയുടെ സഹോദരനാണ് ആനന്ദേശ്വറിനെതിരെ പൊലീസിൽ പരാതി നൽകിയത്. നേരത്തെയും ആനന്ദേശ്വറും സഹോദരനും സന്ധ്യയെ മർദ്ദിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Lucknow Crime: Physiotherapist Slits Wife’s Throat After Losing Huge Amount In Betting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.