ജമ്മു പെൺകുട്ടിയുടെ കൊലപാതകം; യുവാവ് അറസ്റ്റിൽ

ലഖ്നൗ: ജമ്മുവിൽ താമസിച്ചുവന്ന 16കാരിയായ പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയും ചെയ്ത ശേഷം കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് ഹാപൂർ ഭീംന​ഗർ സ്വദേശിയായ ആഷു (22) ആണ് അറസ്റ്റിലായത്.

പെൺകുട്ടിയുമായി യു.പിയിലേക്ക് ഒളിച്ചോടുകയും തുടർന്ന് ഒരുമിച്ച് താമസിക്കുകയുമായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു. ഹാപൂരിലെ ഭീം നഗറിലെ വീട്ടിൽ വെച്ച് വഴക്കിനെ തുടർന്ന് പെൺകുട്ടിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാർച്ച് 22നായിരുന്നു സംഭവം. മാഹിനൂർ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.

നാല് മാസത്തിന് മുമ്പാണ് ആഷു ജമ്മുവിൽ എത്തുന്നതെന്ന് പെൺകുട്ടിയുടെ പിതാവ് താലിബ് അലി പൊലീസിനോടു പറഞ്ഞു. തുടർന്ന് 16കാരിയായ തന്റെ മകളുമായി അടുപ്പത്തിലാവുകയും തനിക്കൊപ്പം ഹാപൂരിലേക്ക് വരാൻ പ്രേരിപ്പിക്കുകയും ചെയ്തെന്നും അവളെയും കൊണ്ട് ഒളിച്ചോടുകയായിരുന്നെന്നും അദ്ദേഹം അറിയിച്ചു.

അസം സ്വദേശിയായ താലിബ് അലി, എട്ട് വർഷമായി ജമ്മുവിലാണ് താമസിക്കുന്നത്. എന്നാൽ, പെൺകുട്ടി സ്വയം ജീവൻ അവസാനിപ്പിച്ചതാണ് എന്നായിരുന്നു ആഷു പൊലീസിനോട് പറഞ്ഞത്. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് മരണമെന്ന് വ്യക്തമായി.

ഇതോടെ അന്വേഷണം ആരംഭിക്കുകയും ആഷുവിനെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ആഷുവിനെ അറസ്റ്റ് ചെയ്യുകയും കൊലക്കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു- പൊലീസ് വ്യക്തമാക്കി.


Tags:    
News Summary - Jammu Teen Killed By UP Man She Eloped With, Say Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.