തീകൊളുത്തി മരിച്ച സംഭവം: അന്വേഷണം ഊർജിതമാക്കി

മൂവാറ്റുപുഴ: റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ നടുറോഡിൽ തീകൊളുത്തി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. അജയകുമാർ തീകൊളുത്തി മരിച്ച സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. ശാസ്ത്രീയ അന്വേഷണസംഘവും സ്ഥലത്തെത്തിയിരുന്നു.

ഇതിനിടെ ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും മൊഴിയെടുത്തു. സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്ന ശബ്ദസന്ദേശങ്ങളും മരിച്ച അജയകുമാറിന്റെ സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം സുഹൃത്താണെന്ന ശബ്ദസന്ദേശമാണ് പ്രചരിക്കുന്നത്. തീക്കൊള്ളിപ്പാറ പെരിയാർവാലി റോഡിന് സമീപമുള്ള സുഹൃത്തിന്റെ വീടിനുസമീപം എത്തി തീകൊളുത്താൻ കാരണം എന്താണെന്നുള്ള അന്വേഷണവും നടക്കുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചക്കാണ് തീകൊളുത്തി മരിച്ചത്.

Tags:    
News Summary - Incident of death by fire: Investigation intensified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.