മണ്ണാർക്കാട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ കുറ്റക്കാരനായി വിധിച്ചു. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. പാലക്കാട് ചിറ്റൂർ ഗോവിന്ദാപുരം ആട്ടയാംപതി തെക്കേ കോളനിയിലെ ദീപയെയാണ് (25) ഭർത്താവ് ഗോവിന്ദാപുരം ആട്ടയമ്പതി ഓലപ്പുരക്കൽ വീട്ടിൽ വിനു വെട്ടിക്കൊലപ്പെടുത്തിയത്. 2014 ഡിസംബർ 13നാണ് സംഭവം. വ്യത്യസ്ത സമുദായത്തിൽപെട്ട വിനുവും ദീപയും പ്രണയിച്ച് വിവാഹിതരായവരാണ്. ഇവർക്ക് അഞ്ചര വയസ്സും നാലര വയസ്സുമുള്ള രണ്ട് ആൺകുട്ടികളുമുണ്ട്. എസ്.പി കാർത്തികിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷിച്ച് വിനുവിനെ അറസ്റ്റ് ചെയ്തത്.
ഹരിശങ്കരാണ് കുറ്റപത്രം സമർപ്പിച്ചത്. 2014 ഫെബ്രുവരി 14ന് കോടതിക്ക് കൈമാറിയ കേസിലാണ് ശനിയാഴ്ച മണ്ണാർക്കാട് സ്പെഷൽ എസ്.സി/എസ്.ടി കോടതി പ്രതി വിനു കുറ്റക്കാരനാണെന്ന് വിധിച്ചത്. വിനുവിനുള്ള ശിക്ഷ തിങ്കളാഴ്ച രാവിലെ കോടതി പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.