ആലപ്പുഴ: വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. ആലപ്പുഴ ആര്യാട് പഞ്ചായത്തിലെ തേവൻ കോട് വീട്ടിൽ ശ്രീകണ്ഠൻ നായരാണ് വീടിന് തീയിട്ട ശേഷം ആത്മഹത്യ ചെയ്തത്. ഭാര്യ ഓമന (74) ഗുരുതര പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് മരണപ്പെട്ടത്.
തലവടി പള്ളിമുക്ക് ജങ്ഷന് സമീപമുള്ള വീട്ടിൽ വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കാലിൽ മുറിവേറ്റ് അണുബാധ ഉണ്ടായതിനെ തുടർന്ന് ഓമന മൂന്നു മാസമായി കിടപ്പിലായിരുന്നു. ഭാര്യയും മക്കളുമായി നിരന്തരമായി വഴക്കടിച്ചിരുന്ന ശ്രീകണ്ഠൻ നായർ വ്യാഴാഴ്ചയും വീട്ടിൽ പ്രശ്നമുണ്ടാക്കിയതായി ബന്ധുക്കൾ പറഞ്ഞു.
ഓമന
ടൂറിസ്റ്റ് ടാക്സി ഡ്രൈവറായ ഇളയ മകൻ ഉണ്ണി കിടന്ന മുറിയുടെ ജനാല തകർത്ത ശേഷം ശ്രീകണ്ഠൻ നായർ പെട്രോൾ ഒഴിച്ച് തീ വെച്ചു. തുടർന്ന് ഭാര്യ കിടന്നിരുന്ന മുറിയിലും തീ വെച്ചു. ഉണ്ണി ശ്രീകണ്ഠൻ നായരെ മുറിയിൽ പൂട്ടിയിട്ട് അമ്മയെ രക്ഷിക്കാൻ ശ്രമം നടത്തി. കിടപ്പിലായിരുന്ന ഓമനയുടെ ദേഹത്തേക്ക് വീടിന്‍റെ സീലിങ്ങിന് ഉപയോഗിച്ചിച്ചിരുന്ന പ്ലാസ്റ്റിക് ഉരുകി വീഴുകയായിരുന്നു. ഈ സമയത്താണ് ഫാനിൽ ശ്രീകണ്ഠൻ നായർ തൂങ്ങിമരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.