പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന്​ നാലുപേർ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന്​ നാലുപേർ പിടിയിൽകൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപദ്രവിക്കുകയും തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്ത കേസിൽ നാലുപേർ പിടിയിൽ. ഭിദ്ധാനഗർ സിറ്റി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കൊൽക്കത്തയിലെ ഭിദ്ധാനഗറിൽ ഫെബ്രുവരി 20നായിരുന്നു സംഭവം. പെൺകുട്ടികൾ സ്കൂൾ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങും വഴി എസ്.യു.വി കാറിലെത്തിയ ഒരു സംഘം യുവാക്കൾ ആക്രമിക്കുകയായിരുന്നു. പെൺകുട്ടികളെ തടഞ്ഞു നിർത്തിയ സംഘം ഉപദ്രവിക്കുകയും ഒരാളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നു.

കാറിലെത്തിയ സംഘം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പെൺകുട്ടികളെ ശല്യപ്പെടുത്തുകയായിരുന്നു. ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിച്ച കുട്ടിയെ പ്രതികളിലൊരാൾ ബലം പ്രയോഗിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചു. പെൺകുട്ടികൾ ഭയന്ന് നിലവിളിച്ചതോടെയാണ് സംഭവം പ്രദേശത്ത് ജോലി ചെയ്യുകയായിരുന്ന കർഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. കർഷകരെത്തിയപ്പോഴേക്കും യുവാക്കൾ കടന്നുകളഞ്ഞിരുന്നു. വാഹനത്തിന്‍റെ നമ്പർ ശ്രദ്ധിച്ച പെൺകുട്ടി നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

കാശിപൂർ സ്വദേശികളായ അരൂപ് മൊണ്ഡാൽ, സലാഹുദ്ധീൻ മുല്ല, മസുദർ ഇസ്ലം എന്നിവരാണ് പിടിയിലായത്. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇവർ ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

Tags:    
News Summary - Four arrested for trying to molest and kidnap minor girls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.