കൊല്ലപ്പെട്ട ഹലീമ, പ്രതി ഷംസുദ്ദീൻ

കുടുംബവഴക്ക്; മധ്യവയസ്ക വെട്ടേറ്റ് മരിച്ചു

തൊടുപുഴ: വെങ്ങല്ലൂരിൽ മധ്യവയസ്ക നടുറോഡില്‍ വെട്ടേറ്റ് മരിച്ചു. വെങ്ങല്ലൂര്‍ കളരിക്കുടിയില്‍ ഹലീമയാണ് (54) കൊല്ലപ്പെട്ടത്.

സംഭവത്തിനുശേഷം ഇവരുടെ മൂത്തസഹോദരിയുടെ ഭര്‍ത്താവ് മടക്കത്താനം സ്വദേശി ഷംസുദ്ദീന്‍ (64) വാഴക്കുളം പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. വ്യാഴാഴ്ച വൈകീട്ട് ഏഴോടെ വെങ്ങല്ലൂര്‍ ഗുരു ഐ.ടി.സി റോഡിലാണ് സംഭവം. വെങ്ങല്ലൂരില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടില്‍നിന്ന് ഇരട്ട സഹോദരിയുടെ വീട്ടിലേക്ക് ഹലീമ വരും വഴി കാത്തുനിന്ന ഷംസുദ്ദീന്‍ വാക്കത്തിക്ക് വെട്ടുകയായിരുന്നു. തലയിലടക്കം വെട്ടേറ്റു. തൊട്ടടുത്ത വീട്ടിലേക്ക് പ്രാണരക്ഷാര്‍ഥം ഓടിക്കയറിയെങ്കിലും മരിച്ചു. പൊലീസെത്തിയാണ് ഹലീമയെ ആശുപത്രിയിലെത്തിച്ചത്.

കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ഷംസുദ്ദീനും ഭാര്യയും തമ്മില്‍ രണ്ടുവര്‍ഷമായി അകന്നു കഴിയുകയായിരുന്നു. അടുത്തിടെ ഭാര്യയെ തിരികെ വിളിക്കാന്‍ ഷംസുദ്ദീന്‍ എത്തിയപ്പോള്‍ ഹലീമ എതിര്‍ത്തു. ഇതിന്‍റെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

വാഴക്കുളത്ത് കീഴടങ്ങിയ ഷംസുദ്ദീനെ പിന്നീട് തൊടുപുഴ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. ഹലീമയുടെ മൃതദേഹം തൊടുപുഴ ജില്ല ആശുപത്രി മോര്‍ച്ചറിയിൽ. മക്കള്‍: ഉമ്മുക്കുൽസു, യൂനിസ്.

Tags:    
News Summary - Family dispute middle-aged woman was stabbed to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.