ചെന്നൈ: സേലത്ത് നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തി. കേന്ദ്ര ഇന്‍റലിജൻസ് വിഭാഗവും ലോക്കൽ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി ഹൈദരലിയെ(37) അറസ്റ്റ് ചെയ്തു.
സേലം കൊണ്ടലാംപട്ടി ശെൽവ നഗറിലെ അപ്പാർട്മെന്റ് കെട്ടിടത്തിലെ വാടക വീട്ടിലാണ് വ്യാജ എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്. വിദേശ മൊബൈൽഫോൺ വിളികൾ ലോക്കൽ കാളുകളാക്കി മാറ്റുന്ന സംവിധാനമാണ് ഇവിടെ സജ്ജമാക്കിയിരുന്നത്.
15 സിം ബോക്സുകളും 700ലധികം സിം കാർഡുകളും പിടിച്ചെടുത്തു. പ്രതികളായ രണ്ടുപേരെ കൂടി പൊലീസ് തിരയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.