കൽപകഞ്ചേരി/ താനൂർ: മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയ മൂന്നുപേർ പിടിയിൽ. കുറുക്കോൾ കാണിയാലിൽ പ്രമോദ്, കോഴിച്ചെന പുളിക്കൽ സുബ്രഹ്മണ്യൻ എന്നിവരെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കൽപകഞ്ചേരി സ്റ്റേഷൻ പരിധിയിൽ മുണ്ടിയൻ തറ, കുറുക്കോൾ എന്നിവിടങ്ങളിൽ മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിവന്നിരുന്ന പ്രതികളെ എസ്.ഐ പ്രദീപ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷംസാദ്, പൊലീസുകാരായ അലക്സ്, ഷൈലേഷ്, റജിത എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.
പരിയാപുരം ഓലപ്പീടികയിൽ മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തുന്ന സ്ഥലത്ത് താനൂർ പൊലീസ് നടത്തിയ റെയ്ഡിനിടെ പരിയാപുരം ഓലപ്പീടിക സ്വദേശി മൂത്തേടത്തുകാട്ടിൽ ഷാജിയെ അറസ്റ്റ് ചെയ്തു. ലോട്ടറി റെഗുലേഷൻ ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂന്നക്ക ലോട്ടറി ചൂതാട്ടത്തിന് സഹായം നൽകുന്ന കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോട്ടറി ഏജൻസിയെക്കുറിച്ച് അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു. താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടെൻറ നേതൃത്വത്തിൽ താനൂർ ഇൻസ്പെക്ടർ ജീവൻ ജോർജ്, എ.എസ്.ഐ ജയകൃഷ്ണൻ, പരപ്പനങ്ങാടി ഇൻസ്പെക്ടർ ഹണി കെ. ദാസ് എന്നിവരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്ക്വാഡിലെ അംഗങ്ങളായ ആൽബിൻ, വിപിൻ, ജിനീഷ്, സബറുദ്ദീൻ, അഭിമന്യു എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.