15 ലക്ഷത്തിന്‍റെ നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് പിടികൂടി

കൊടുങ്ങല്ലൂർ: അർധരാത്രി കാറിൽ കടത്തുകയായിരുന്ന 15 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. കാറിലുണ്ടായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. 25000 പാക്കറ്റ് ലഹരി ഉൽപന്നങ്ങൾ 33 ചാക്കുകളിലാണ് കടത്തിയിരുന്നത്. പുലർച്ചെ 5.30 മണിയോടെ കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരം അഞ്ചാം പരുത്തിയിലായിരുന്നു വൻ ലഹരിവേട്ട.

കരുനാഗപള്ളി താലൂക്ക് കുലശേഖരപുരം വില്ലേജിൽ വവ്വാക്കാവ് ദേശത്ത് കുന്നുകട പടീറ്റതിൽ രാഹുൽ (28), ഇതേ വില്ലേജിൽ പുത്തൻ വീട്ടിൽ അജ്മൽ (25) എന്നിവരാണ് അറസ്റ്റിലായത്. ഹരി ഉൽപന്നങ്ങൾ മംഗലാപുരത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ആലുവയിലെ സ്പിരിറ്റ് കേസ് പ്രതിയെ കണ്ണൂരിൽ നിന്ന് പിടികൂടി ദേശീയപാത 66 വഴി കടന്നു പോകുകയായിരുന്ന എക്സൈസ് ക്രൈംബ്രാഞ്ച് അസി. കമീഷണർ ടി.എം. മജുവിന് തോന്നിയ സംശയമാണ് വേട്ടയിൽ കലാശിച്ചത്.

രണ്ടാൾ മാത്രമുണ്ടായിരുന്ന കാറിന്‍റെ സഞ്ചാരരീതിയാണ് സംശയിക്കാൻ കാരണമത്രെ. തുടർന്ന് കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷാം നാഥിന് വിവരം നൽകുകയായിരുന്നു. പിന്നീട് ഇരുവരുടെയും നേതൃത്വത്തിൽ വാഹനം തടഞ്ഞ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ സാലിഹ്, ഫൈസൽ, സി.ഇ.ഒമാരായ വി. ബാബു, കെ.എ. ബാബു, ജോഷി, ഡ്രൈവർ ഷിജു ജോർജ് എന്നിവരും എക്സൈസ് പാർട്ടിയിൽ ഉണ്ടായിരുന്നു.

Tags:    
News Summary - Excise seizes Rs 15 lakh worth of banned tobacco products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.